April 21, 2012

ഉത്സവ വിശേഷങ്ങള്‍


പള്ളിക്കല്‍ ശ്രീ കണ്ടാളസ്വാമി ക്ഷേത്രം : ഉത്സവ വിശേഷങ്ങള്‍

           മീന മാസത്തിലെ ഉത്രം മുതല്‍ ഉത്രാടം വരെയുള്ള പത്തു ദിവസങ്ങള്‍ ആണ് പള്ളിക്കല്‍ അമ്പലത്തിലെ ഉത്സവ നാളുകള്‍. അതില്‍ പത്താം നാള്‍ വൈകിട്ട് നാട്ടിലെ എല്ലാ കരക്കാരുടെയും കൂടാതെ നേര്‍ച്ചയായി നടത്തുന്ന ആള്‍ക്കാരുടെയും കെട്ടുരുപ്പടികളും ആനകളും മാനത്ത്‌ നിറയുന്ന നിറങ്ങളുടെ ഭംഗിയും അമ്പല മുറ്റത്താകെ നിറയുന്ന ബലൂണുകളും മേളവും ഒക്കെയായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം എത്തുന്ന കെട്ടുത്സവവും ആറാട്ടും. ഓണത്തിന് വന്നില്ലെങ്കിലും ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും നാട്ടുകാരെല്ലാം ഒരു ദിവസത്തേക്കെങ്കിലും തിരിച്ചെത്തുന്ന ദിവസം. ഇത്തവണയും ഉത്സവം ഗംഭീരമായിരുന്നു. 22 കെട്ടുരുപ്പടികളും 26 നേര്‍ച്ച ആനകളും പിന്നെ ദേവസ്വത്തിന്റെ 3 ആനകളും ഒക്കെയായി  ഇടയ്ക്ക് നനയിച്ച മഴ പോലും തണുപ്പിക്കാത്ത നല്ലൊരു ദിവസം.

ഒരു ചെറിയ ഉത്സവം പങ്കുവയ്ക്കുന്നു.

ശിങ്കാരി മേളം 
  
സ്വീകരണത്തിന് മുന്‍പ്..

ഒരു കലാശ കൊട്ട്...



കാത്തു നില്പൂ..

അമ്പല മുറ്റം

സ്വീകരണത്തിന് ദേവന്‍ വരുന്നതും കാത്ത്...















കതിര് കാള...


ഒന്നാം നമ്പര്‍ തന്‍ കര ഗണപതിയമ്പലം ഭാഗം ഇരട്ട കാള 

രണ്ടാം നമ്പര്‍ പള്ളിക്കല്‍ വടക്കേ കര.

നമ്പര്‍ മൂന്നു: വല്യയ്യത് 

നമ്പര്‍ നാല് വടക്കേകര കിണറുവിള ഭാഗം 
നമ്പര്‍ അഞ്ച് പള്ളിക്കല്‍ തന്‍ കര കള്ളപ്പന്‍ചിറ 





ആറാം നമ്പര്‍ ഇളംപള്ളില്‍ മേക്കുന്ന് മുകള്‍ 

ഏഴ്: ഹരിശ്രീ ചാല 


പറമ്പ് നിറഞ്ഞേ...

Add caption

ആറാട്ട്‌ എഴുന്നെള്ളത്ത് 
      
      ഇത്രേയുള്ളൂ എന്ന് കരുതല്ലേ. വേറെയും ആള്‍ക്കാര്‍  ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ശ്രീജിത്ത് ന്റെ ക്യാമറയില്‍ പതിഞ്ഞവ ഇത്രയേ ഉള്ളു. ശ്രീജിത്ത്‌ നു ഒരു സ്പെഷ്യല്‍ താങ്ക്സ്. 

April 20, 2012

തിരികെ


ഒരു പുലര്‍കാലം ഇലത്തുമ്പില്‍ മറന്നു വച്ച ഒരു കുഞ്ഞു മഞ്ഞിന്‍ കണമായിരുന്നു പ്രണയം...
തൊട്ടെടുക്കാന്‍ മടിച്ചു ഞാന്‍, എന്‍റെ വിരല്‍ത്തുമ്പിന്റെ ചൂടില്‍ അതുരുകി പോകുന്നത് സഹിക്കാനാവുമായിരുന്നില്ല.

പിന്നെപ്പോഴോ ഒരു മഴയായി അതെന്നിലേക്ക് വന്നു, പാടത്തും പറമ്പിലും മുറ്റത്തും പെയ്തടുത്ത് അവസാനം മനസിലേക്കും...!!!

നനയാതിരിക്കാന്‍ ആയില്ല..

ആ മഴക്കാലത്തിനും അപ്പുറം എനിക്കായ് മാത്രം കാത്തിരിക്കുന്ന വേനലിന്റെ ഊഷരതയെ എന്തുകൊണ്ടോ ഞാന്‍ മൂടിവയ്ച്ചു...എന്‍റെ കണ്മുന്നില്‍ നിന്നും...!!

പിന്നെ,
പാടത്തെ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും മഴത്തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ച്‌ നീ തിരിച്ചിറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തു...
 കാത്തിരുന്ന എനിക്കായി ഒരു വാക്ക് പോലും ബാക്കി വയ്ക്കാതെ.....

പടി കടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍  ജനലഴികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി...
പക്ഷെ നീ ഞാനായിരുന്നില്ല....
ഈ ലോകം മുഴുവന്‍ നിന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്നത് സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു എന്‍റെ കൂട്ടിലേക്ക്....
തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്‍ പീലിയിലും ഉണ്ടായിരുന്നു നീ തന്നു പോയ ഒരു ചെറു മഴത്തുള്ളി....

April 18, 2012

ചില്ലുജാലകവാതിലില്‍...



ചില്ലുജാലകവാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍ 
മെല്ലെയൊന്നു കിലുങ്ങിയോ കൈ വളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍...
മഞ്ഞണിഞ്ഞൊരു പാതയില്‍ മനസൊന്നു ചെല്ലുമ്പോള്‍ 
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതെ 

ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ
മലരണിഞ്ഞു നിറഞ്ഞു ചില്ലകളവനു കണിയേകാന്‍ 
എത്ര സ്നേഹവസന്തചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു ചെണ്ട് നല്കീടാന്‍
അവനൊരു ചെണ്ട് നല്കീടാന്‍....   

കുളിരു കുമ്പിളില്‍ ഉള്ള തെന്നലിനെവിടെയും ചെല്ലാം 
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയൊരിടയനരികെയിരുന്നു വെന്നാലും
 മതിമറന്നുണരേണ്ട  കൊലുസ്സിനു മൌനമോ എന്തോ
പുതിയൊരു മൌനമോ എന്തോ...

ഈ പാട്ടിനോട് ഇന്നെനിക്കൊരു പ്രത്യേക ഇഷ്ടം....