December 31, 2010

സ്നേഹ സ്മരണകളോടെ..


       സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളില്‍ എപ്പോഴോ ഒരു Royal Enfield ന്റെ ശബ്ദം. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നവമി tution സെന്റര്‍ ഇല്‍ ഇരുന്നാല്‍ 9 .15 മുതല്‍ കാതോര്‍ക്കുന്നത് ആ ശബ്ദത്തിനാണ്. ക്ലാസ്സ്‌ ടീച്ചര്‍ ആയ ചന്ദ്രന്‍ പിള്ള സര്‍ വരുന്നുണ്ടോ എന്ന് അറിയാനുള്ള എളുപ്പവഴി.
       അദ്ദേഹവും ആയുള്ള പരിചയം ഓര്‍ക്കാന്‍ പിന്നെയും കുറേക്കൂടി പിന്നോട്ട് പോകണം. അതെ സ്കൂളില്‍ അദ്ധ്യാപിക ആയ അമ്മയുമൊത്ത് സ്കൂളില്‍ എത്തുമ്പോള്‍, "കുമാരീ, ഇവള്‍ എന്‍റെ ക്ലാസ്സില്‍ എത്തുമ്പോള്‍ ഞാന്‍ നല്ല തല്ലു കൊടുക്കും.ചോദിയ്ക്കാന്‍ വരരുത്." എന്ന് ഭീഷണിപ്പെടുത്തുന്ന, കൊമ്പന്‍ മീശ വച്ച മുഖം. പിന്നെ അഞ്ചാം ക്ലാസ്സില്‍ ചേരാനായി ഓഫീസ് റൂമില്‍ നില്‍ക്കുമ്പോള്‍ 'c' ഡിവിഷന്‍ മതി. 6 c   എന്‍റെ ക്ലാസ്സാണ് എന്ന് പറയുന്നത്.
      ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍, വല്ലാത്ത ഒരു ഭയം ആയിരുന്നു ചന്ദ്രന്‍ പിള്ള സര്‍ എന്ന വാക്കിനോട് പോലും. ഘന ഗംഭീരമായ ശബ്ദം, ഇടയ്ക്കിടയ്ക്ക് മീശയിലേക്കു നീങ്ങുന്ന കൈകളും, വ്യത്യസ്തമായ രീതികളും, എല്ലാത്തിനും ഉപരി കയ്യിലിരിക്കുന്ന ഇളം കറുപ്പ് നിറമുള്ള തടിച്ച ചൂരലും... രണ്ടാമതൊന്നു വിളിക്കേണ്ടി വരില്ല, ആരെയും.മേശപ്പുറത്തു വച്ചിരിക്കുന്ന പകര്‍ത്തു ബുക്കുകളില്‍ എല്ലാം വടിവൊത്ത അക്ഷരത്തില്‍ എഴുതുന്നത്‌ സാറിന്‍റെ ശീലമായിരുന്നു, ബോര്‍ഡില്‍ സയന്‍സ് പുസ്തകത്തിലെ ചിത്രങ്ങള്‍ മനോഹരമായി വരച്ചിടുന്നതും...
   ആയിടക്കാണ്‌ എനിക്ക് ക്ലാസ്സ്‌ ഇലക്ഷന് മത്സരിക്കണം എന്ന ആഗ്രഹം തോന്നിയത്. അന്നു നാമ നിര്‍ദേശ പത്രികയില്‍ ഒപ്പ് വയ്കാനായി കൊടുത്തപ്പോള്‍ സര്‍ ചോദിച്ചു " നിനക്കെന്‍റെ പേര് അറിയുമോടീ?"  ചന്ദ്രന്‍ പിള്ള സര്‍ എന്ന് പറഞ്ഞ എനിക്ക് സര്‍ തിരുത്തി തന്നു" ചന്ദ്ര ശേഖരന്‍ പിള്ള".
    വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള യൂത്ത് ഫെസ്റിവല്‍ ചന്ദ്രന്‍ പിള്ള സര്‍ ന്‍റെ ദിവസം ആണ്. തിരശീലക്കു പിന്നിലെ ശബ്ദം. ലിസ്റ്റില്‍ ഉള്ള എല്ലാ പരിപാടികള്‍ക്കും പേര് കൊടുത്തിട്ട്, ചെസ്റ്റ് നമ്പര്‍ ഉം വാങ്ങി, തോട്ടയലത്തെ കൂട്ടുകാരന്‍ അജിയുടെ വീട്ടില്‍ ഇരുന്നു കഥ പറയുന്നതാണ് വര്‍ഷങ്ങളായി ഞങ്ങളുടെ സ്ഥിരം പരിപാടി. സര്‍ എല്ലാ നമ്പരുകളും വിളിച്ചു first call , second call ......... cancel എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
    s. s. l. c. പരീക്ഷയുടെ സമയം. സര്‍ അദ്ദേഹത്തിന്റെ അച്ഛന്‍റെ ഓര്‍മ്മക്കായി കൊടുക്കുന്ന ക്യാഷ് അവാര്‍ഡ്‌  ഇംഗ്ലീഷ് നു ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടിക്കാണ്. മലയാളം2 പരീക്ഷയുടെ അന്നു വൈകിട്ട് CBM HS ഇല്‍ supervision കഴിഞ്ഞു ചന്ദ്രന്‍ പിള്ള സര്‍ നേരെ വന്നത് വീട്ടിലേക്ക്. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരം കണ്ടുകൊണ്ടിരുന്ന എന്നെയും, കുട്ടനെയും ശരിക്ക് വഴക്ക് പറഞ്ഞു. " അളിയാ, കുടുംബത്തില്‍ ഉള്ളവരൊക്കെ വാങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു cash prize ?" എന്ന് അച്ഛനോടും. പിന്നെ SSLC result വേറെ ആരോടും പറയാതെ എന്നോട് തന്നെ വിളിച്ചു പറഞ്ഞതും, ഇംഗ്ലീഷ് നു നിനക്കാണ് മാര്‍ക്ക്‌ കൂടുതല്‍ എന്ന് പറഞ്ഞു സ്വയം ആശ്വസിച്ചതും എല്ലാം ഓര്‍മകളില്‍ ഇന്നുമുണ്ട്.
     യാത്രകള്‍ക്കിടയില്‍, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍, " കൊച്ചിന് സുഖം ആണോടീ?"  എന്ന് തിരക്കുന്നത് കേട്ട് എന്‍റെ അനിയത്തിയെപ്പറ്റി തിരക്കിയവര്‍ ഏറെയുണ്ട്. സാറിന്‍റെ ഭാഷയിലെ കൊച്ച് എന്‍റെ അമ്മയാണ് എന്ന് പറയേണ്ടി വരും, ചിലപ്പോള്‍ സാറും അതുകേട്ടു ചിരിക്കും. ബാല്യകാല  സുഹൃത്തിന്‍റെ ഭാര്യയും, പിന്നെ കൂടെ ജോലിചെയ്യുന്ന ഇളം തലമുറയും കൂടി ആയപ്പോള്‍ അമ്മ സാറിന് 'കൊച്ച്' ആയി, അച്ഛന്‍ അളിയനും. 
     കഴിഞ്ഞ ജനുവരി 3 . കുടുംബ കാവിലെ ആയില്യംപൂജ. NET ന്‍റെ ക്ലാസ്സ്‌ Science congress കാരണം ഒരാഴ്ച മാറ്റി വച്ചു. അങ്ങനെ വീണുകിട്ടിയ കുറച്ചു സമയം. അവിടെ വച്ചു ആരോ പറഞ്ഞു, ചന്ദ്രന്‍ പിള്ള സാറിന് സുഖമില്ല എന്ന്. പോയിക്കാണുവാന്‍ മനസ് വന്നില്ല മനസിലുള്ള നല്ല മുഖങ്ങള്‍ മാറ്റി, പുതിയൊരു സങ്കല്‍പം ഉണ്ടാക്കാന്‍ ഉള്ള പ്രയാസം. പക്ഷെ, പോയി കാണേണ്ടിവന്നു, തൊട്ടടുത്ത ദിവസം തന്നെ. 
   കണ്മുന്നില്‍ നിന്നും, മനസിലെ ഓര്‍മകളുടെ മാനത്തേക്ക് പറന്നു പോകുന്നത് വരെയും, ഗുരുനാഥന്‍ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കിയ അങ്ങയെ ഞങ്ങള്‍ എങ്ങനെ മറക്കും?


സ്നേഹസ്മരണകളോടെ......
  
     

2 comments:

Anu said...

ഇന്നലകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുബോള്‍
എന്തൊക്കയോ നഷ്ട്പെട്ടിരിക്കുന്നു...
നഷ്ടങ്ങള്‍ ആണ് കുടുതല്‍ നേടിയതോ വളരെ കുറച്ചുമാത്രം...

ഓര്‍മകളില്‍ എന്നും നില്‍ക്കുന്നത്-
നഷ്ടപെടലും ദുഖവും മാത്രം...
സ്മരണകളിലൂടെ പുറകോട്ടു സഞ്ചരിക്കുംബോള്‍
കഴിഞ്ഞ കാലത്തിന്റെ പ്രതീകങ്ങളായി
ആ ന്നോവുന്ന ഓര്‍മകള്‍ തലയുയര്‍ത്തി നില്‍ക്കും.....നന്നായിരിക്കുന്നു ,,,,

Renji said...

a touching one...